മഞ്ചേശ്വരം: ജലനിധി പദ്ധതിക്കായി വെള്ളം ലഭിക്കാൻ കിണറിൽ സ്ഫോടക വസ്തു ഉപയോഗിച്ചു. പൊട്ടിത്തെറിയിൽ വീടിനു കേടുപാട് സംഭവിച്ചു. മീഞ്ച പഞ്ചായത്തിൽ 13ാം വാർഡിലെ കൊടിചാലിലാണ് സംഭവം. പദ്ധതി പ്രദേശത്തിന് സമീപത്തെ താമസക്കാരനും കൂലിത്തൊഴിലാളിയുമായ യൂസഫിെൻറ വീടിനാണ് കേടുപാട് സംഭവിച്ചത്. പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടാൻ ജലനിധി പദ്ധതിയിൽ 14 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. ഇതുപ്രകാരം കൊടിചാലിലെ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഒരു സെൻറ് ഭൂമി വിലക്ക് വാങ്ങിയശേഷം ഇവിടെ കിണർ നിർമിക്കുകയായിരുന്നു. എന്നാൽ, കിണർ നിർമാണത്തിനിടയിൽ പാറ കണ്ടെത്തിയതിനാൽ ഇത് പൊട്ടിക്കാൻ സ്ഫോടക വസ്തു ഉപയോഗിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കിണറിന് കഷ്ടിച്ചു 30 മീറ്റർ മാത്രം ദൂരമുള്ള യൂസഫിെൻറ വീടിനു സ്ഫോടകവസ്തു ഉപയോഗിക്കുന്നതുമൂലം അപകടത്തിന് ഇടയാക്കുമെന്ന് പറഞ്ഞെങ്കിലും കരാറുകാരൻ ഗൗനിച്ചില്ല. പത്തോളം സ്ഫോടനങ്ങളാണ് പാറ പൊട്ടിക്കാൻ ഉപയോഗിച്ചത്. ഇതുമൂലം വീടിെൻറ നാലുവശങ്ങളിലും വലിയ തോതിലുള്ള പൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.