മൊഗ്രാൽ: മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വൈകീട്ടായാൽ മൊഗ്രാലിെൻറ ഫുട്ബാൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിെൻറ നിയന്ത്രണത്തിലാണ്. പ്രായവും രോഗവും തളർത്താത്ത 75ാം വയസ്സിലും കുരുന്നുകൾക്ക് ഫുട്ബാളിെൻറ പാഠങ്ങൾ പകർന്നുകൊടുക്കും. 1952 മുതലാണ് കുത്തിരിപ്പ് മുഹമ്മദ് ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. മൊഗ്രാൽ സ്പോർട്സ് ക്ലബ് നൂറുവർഷം പിന്നിടുമ്പോൾ നേടിയ മുന്നേറ്റത്തിൽ കുത്തിരിപ്പ് മുഹമ്മദിെൻറ സംഭാവനകൾ ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ മൊഗ്രാൽ സ്പോർട്സ് ക്ലബിനും നാട്ടുകാർക്കും ഇദ്ദേഹം എന്നും ആവേശമാണ്. റഫറിയായും പരിശീലകനായും ടീം മാനേജറായും ഇക്കാലമത്രയും മുഹമ്മദ് മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞുനിന്നിരുന്നു. ദുബൈയിലെ യുവവ്യവസായി സി. ഹിദായത്തുല്ലയുടെ ബിസിനസ് സ്ഥാപനമായ ജെ.ആർ.ടിയുടെ സഹകരണത്തോടെ കുരുന്നുകൾക്ക് ഫുട്ബാൾ പരിശീലനം നൽകിവരുകയാണ് ഇദ്ദേഹം ഇപ്പോൾ. ഇതിന് മൊഗ്രാൽ സ്പോർട്സ് ക്ലബിെൻറ പൂർണമായ സഹകരണവുമുണ്ട്. പന്തുകളി ഗ്രാമത്തിൽനിന്ന് കുട്ടിത്താരങ്ങളെ കണ്ടെത്തി ഇനിയും പ്രഫഷനൽ താരങ്ങളെ വാർത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. അമ്പതോളം കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണെന്ന് മുഹമ്മദ് പറയുന്നു. സന്തോഷ് ട്രോഫിക്ക് സംസ്ഥാന ടീമിനുവേണ്ടി കളിച്ച പരേതനായ പ്രഫ. പി.സി.എം. കുഞ്ഞി, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ഫാറൂഖ്, ബംഗളൂരു താരം അബ്ദുല്ല പെർവാഡ് തുടങ്ങി പഴയകാല താരങ്ങൾക്കൊപ്പവും എച്ച്.എ. ഖാലിദ്, മഖ്ദൂം, രിഫാഇ, ഷഹാമത്ത്, ഹാദി, ജാബിർ തുടങ്ങി യുവതാരങ്ങക്കൊപ്പവും കളിക്കാനും സാധിച്ചിട്ടുണ്ട്. മൊഗ്രാൽ സ്പോർട്സ് ക്ലബിനുവേണ്ടി സജീവമാകാനും ഇപ്പോൾ കുരുന്നുകൾക്ക് പരിശീലനം നൽകാൻ കഴിയുന്നതുമെല്ലാം ദൈവത്തിെൻറ അനുഗ്രഹവും ഭാഗ്യവുമായാണ് കുത്തിരിപ്പ് മുഹമ്മദ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.