കാസർകോട്: മുൻ സർക്കാർ നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പണച്ചെലവുണ്ടാവുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലതല പട്ടയമേള കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി പ്രകാരം കാസർകോട് ഭൂരഹിതരില്ലാത്ത സമ്പൂർണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ്. എന്നാൽ, ജില്ലയിൽ ഭൂരഹിതരുണ്ട് എന്നതാണല്ലോ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ആ പദ്ധതിയിൽ പട്ടയം ലഭിച്ചവർ തന്നെ ഭൂരഹിതരായി. ലഭിച്ച പട്ടയത്തിലെ ഭൂമി അന്വേഷിച്ചു നടക്കേണ്ടിവന്നു. ഇൗ സർക്കാർ പട്ടയമേള നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ല. ഒരു രാഷ്ട്രീയമേളയാക്കാൻ സർക്കാർ ഉദ്ദേ ശിക്കുന്നുമില്ല. സർക്കാറിെൻറ ഒന്നാം വാർഷികത്തിെൻറ ഭാഗമായി പട്ടയം നൽകുന്നുവെന്ന് വേണമെങ്കിൽ പറയാം. കേരളത്തിൽ ഇപ്പോഴും ഭൂരഹിതരുണ്ട്. ആദ്യ സർക്കാറിെൻറ കാലത്ത് ഏഴര ലക്ഷം ഏക്കർ മിച്ചഭൂമിയാണുണ്ടായിരുന്നത്. ഇപ്പോൾ അത് രണ്ട് ലക്ഷമായി മാറി. വളരെ നേരത്തേ തന്നെ ഏറ്റെടുത്ത് വിതരണം ചെയ്തിരുന്നുവെങ്കിൽ ഇൗ പ്രശ്നം ഇപ്പോൾ ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.