നീലേശ്വരം: നഗരസഭ ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെ പുതുതായി നിർമിച്ച മാർക്കറ്റ് ജങ്ഷനിലെ താൽക്കാലിക മത്സ്യ മാർക്കറ്റ് ഷെഡ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. സമീപത്തെ കെട്ടിട ഉടമ അബ്ദുസ്സലാം ഹാജി നൽകിയ ഹരജിയെ തുടർന്നാണ് ഉത്തരവ്. ദേശീയപാത അതോറിറ്റിക്കാണ് പൊളിക്കാൻ ഉത്തരവ് നൽകിയത്. എന്നാൽ, ഷെഡ് പൊളിക്കാൻ അനുവദിക്കില്ലെന്ന് ഇവിടെ മത്സ്യവിൽപന നടത്തുന്ന സ്ത്രീകൾ ഒന്നടങ്കം പറയുന്നു. 25ഒാളം സ്ത്രീകൾ ഇവിടെ മത്സ്യ വിൽപന നടത്തുന്നുണ്ട്. മുമ്പ് ദേശീയപാതയോരത്ത് ബസ് ഷെൽട്ടറിന് സമീപത്തായിരുന്നു ഇവർ വിൽപന നടത്തിയിരുന്നത്. നഗരസഭയുടെ ആവശ്യാർഥം പിന്നീട് ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് പുതിയ ഷെഡിലേക്ക് മാറുകയായിരുന്നു. മത്സ്യ മാർക്കറ്റ് കെട്ടിടത്തിനായി ഇതിന് സമീപത്തായി സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് കെട്ടിടം നിർമിക്കുന്നത് എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.