മംഗളൂരു: കാട്ടില്‍നിന്ന് വഴിതെറ്റി സുള്ള്യ ഭസ്മഗുഡയിലെ തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് തിരിച്ചുപോയതായി സുള്ള്യ വനംവകുപ്പ് അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ കെ. ഗണപതി അറിയിച്ചു. ആഗസ്റ്റ് 14ന് രാത്രിയോടെയാണ് കാട്ടാനക്കൂട്ടത്തെ തോട്ടത്തില്‍ കണ്ടത്തെിയത്. രണ്ട് കൊമ്പനാനകളും മൂന്ന് പിടിയാനകളും ഒരു കുട്ടിക്കുറുമ്പനുമാണ് വഴിതെറ്റി സുള്ള്യ നഗരത്തിനടുത്ത തോട്ടത്തിലത്തെിയത്. കൊല്ലമൊഗറു, മാടപടി, ഗുത്തിഗാറു, ചാനില, മുല്ലുബെയ്ഗിലു, കാണ്ടില, കാമില എന്നിവിടങ്ങളിലൊക്കെ കാട്ടാനക്കൂട്ടമിറങ്ങിയതായി വാര്‍ത്തകള്‍ പരന്നത് സുള്ള്യയിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയോടെ കാട്ടാനക്കൂട്ടം ബല്‍പ്പ റിസര്‍വ് വനത്തിലേക്ക് കടന്നതായി വനം വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.