തളിപ്പറമ്പ്: പട്ടുവം റോഡിൽ വെള്ളിക്കിൽ ജങ്ഷനിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വെള്ളം കുത്തിയൊലിച്ച് റോഡ് ചളിനിറഞ്ഞ അവസ്ഥയിലാണ്. പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വേനൽക്കാലം എത്തുംമുമ്പുതന്നെ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുന്നതിനിടയിലാണ് പുളിമ്പറമ്പിെൻറ വിവിധ ഭാഗങ്ങളിൽ ഉൾപ്പെടെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റർകണക്കിന് കുടിവെള്ളം പാഴാകുന്നത്. വെള്ളം റോഡിലേക്ക് കുത്തിയൊലിച്ച് ചളി നിറഞ്ഞുനിൽക്കുകയാണ്.
കാൽനടയാത്രക്കാർക്ക് മേൽ ചളിതെറിച്ചും ഇരുചക്ര വാഹനങ്ങൾ തെന്നിവീണും ഇവിടങ്ങളിൽ അപകടങ്ങളും പതിവാണത്രെ. ചോർച്ച കണ്ടാൽ ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ടവരെ വിവരമറിയിക്കാറുണ്ടെങ്കിലും ആരുംതന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. ലൂർദ് നഴ്സിങ് സ്കൂളിനു മുൻവശം റോഡ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അവിടെയാണ് റോഡ് ചളിക്കുളമായി കാൽനടപോലും സാധിക്കാത അവസ്ഥയിലുള്ളത്. അതേസമയം, സാമൂഹിക വിരുദ്ധർ പൈപ്പ് പൊട്ടിച്ച് വെള്ളം ഒഴുക്കിവിടുന്നതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.