ഇരിട്ടി: ഗതാഗതക്കുരുക്കൊഴിയാതെ ഇരിട്ടി നഗരവും ജനങ്ങളും. തലശ്ശേരി-വളവുപാറ റോ ഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഇരിട്ടി പാലത്തിന് സമീപത്ത് നിന്നും മണ്ണെടുക്കുന്ന തുമൂലം പാലത്തിലുണ്ടാകുന്ന ഗതാഗതസ്തംഭനമാണ് നഗരത്തെ ബാധിക്കുന്നത്. രാത്രിയും പ കലുമായി കെ.എസ്.ടി.പി നിർമാണം നടക്കുന്ന ഇരിട്ടിയുടെ വിവിധ മേഖലകളിൽ ഗതാഗതക്കുരുക്ക് പതിവാകുകയാണ്. പാലം ജങ്ഷൻ വീതികൂട്ടുന്നതിനായി കുന്നിടിക്കൽ പ്രവൃത്തി നടക്കുകയാണ്. ഇതിനൊപ്പം ഗതാഗതനിയന്ത്രണങ്ങൾ നിലനിൽക്കുന്നത് പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളെ കുരുക്കിലാക്കുകയാണ്.രാത്രിയിൽ പാലം ജങ്ഷൻ മുതൽ മാടത്തിൽ വരെയുള്ള ഭാഗത്ത് പൂർണ ഗതാഗത നിരോധനമാണ് നിലനിൽക്കുന്നത്. ഈ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവർ വള്ളിത്തോട്, ഉളിക്കൽ, ഇരിട്ടി വഴിയും എടൂർ, കോറമുക്ക്, കരിയാൽ, ജബ്ബാർക്കടവ് വഴിയുമാണ് ഇരിട്ടിയിൽ എത്തുന്നത്.
നവംബർ 21 മുതൽ 30 വരെയാണ് ഗതാഗത നിയന്ത്രണം. 10 ദിവസ കാലയളവിൽ വീതികൂട്ടേണ്ട ഭാഗത്തെ കുന്നിടിച്ച് നീക്കണമെന്ന കാരണത്താൽ രാത്രിയിൽ അതിവേഗം മണ്ണിടിച്ച് റോഡിലേക്ക് തള്ളുകയും തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് പഴശ്ശി ജലാശയത്തിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, റോഡിലേക്ക് തള്ളിയ മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള കാലതാമസം രാവിലെയാകുമ്പോഴേക്കും വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കുന്നു. ഒപ്പം തന്നെ പൊടിശല്യം കൂടി യാത്രക്കാർക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്. സമയം തെറ്റിയുള്ള ബസുകളുടെ യാത്ര പലപ്പോഴും സർവിസുകൾ ഒഴിവാക്കേണ്ട ഗതികേടിലാണ്. ഗതാഗതം നിയന്ത്രിക്കുന്ന നിയമപാലകർക്കും പൊടിശല്യവും ഗതാഗതക്കുരുക്കും ദുരിതം മാത്രമാണ് സൃഷ്ടിക്കുന്നത്. ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു ഇരിട്ടി: ഇരിട്ടി പാലത്തിലെ ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു.
ഞായറാഴ്ച രാത്രി 11 മുതൽ മൂന്നു മണിക്കൂർ അടച്ചിട്ടാണ് ടാറിങ് നടത്തിയത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി ടൗണിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിക്കൊപ്പമാണ് കെ.എസ്.ടി.പിതന്നെ പാലത്തിലെ ഉപരിതല ടാറിങ്ങും ഏറ്റെടുത്തിരിക്കുന്നത്. അതേസമയം നഗരത്തിലെ ഇരു വശങ്ങളിലുമള്ള മൂന്നു മീറ്റർ വീതിയിലുള്ള ടാറിങ്ങും ചൊവ്വ രാത്രിയോടെ പൂർത്തിയാകും. കെ.എസ്.ടി.പിതന്നെ ഏറ്റെടുത്തിരിക്കുന്ന ഇരിട്ടി ബസ്സ്റ്റാൻഡ് ബൈപാസ് റോഡിെൻറ ടാറിങ് പൂർത്തിയായി. പാലത്തിനോട് ചേർന്ന് പാലം കവല വീതികൂട്ടി നവീകരിക്കുന്നതിനായി നടക്കുന്ന കുന്നിടിക്കൽ പുരോഗമിക്കുകയാണ്. ഇതിനായി 30വരെ രാത്രി ഒമ്പത് മുതൽ രാവിലെ 5.30വരെ പാലം മുതൽ മാടാത്തിയിൽവരെ വാഹന നിരോധനം നിലവിലുണ്ട്. പാലത്തിെൻറ ഉപരിതലത്തിലെ ടാറിങ് മുഴുവൻ ഇളകി കുണ്ടും കുഴിയുമായതുമൂലം വാഹനങ്ങൾ പാലത്തിലൂടെ നിരങ്ങി നീങ്ങുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതേ തുടർന്നായിരുന്നു ഇരിട്ടി പാലം അടച്ചിട്ട് ടാറിങ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.