ഇരിക്കൂർ: ഇരിക്കൂർ പെരുവളത്ത് പറമ്പിനടുത്ത് മഞ്ഞപ്പാറമല അനധികൃത ചെങ്കൽഖനന ത്തെ തുടർന്ന് ഇല്ലാതാകുന്നു. നിയമാനുസൃത രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഏക്കറുക ണിക്കിന് സ്ഥലത്ത് ചെങ്കൽ ഖനനം നടത്തുന്നത്. 500ലേറെ കുടുംബങ്ങളുടെ കുടിവെള്ളസ്രോതസ്സും ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതുമായ പ്രദേശത്താണ് അനുമതിയില്ലാതെ ഖനനം പൊടിപൊടിക്കുന്നത്. ദിവസവും ഭൂമി തുരന്ന് മാഫിയകൾ കോടികളുടെ ലാഭം കൊയ്യുകയാണ്. ഖനനത്തിനുശേഷം പണകൾ നികത്താതെ ഉപേക്ഷിക്കുകയാണ്. ഇത്തരത്തിലുള്ള പണകളിൽ മഴയിൽ വെള്ളം നിറഞ്ഞ് അപകടഭീഷണിയായി മാറുകയാണ്. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും ഒത്താശയോടെയുള്ള ഖനനത്തിനെതിരെ പ്രക്ഷോഭങ്ങളുമായി നാട്ടുകാർ സമരസമിതിയുമായി രംഗത്തെത്തി.
നിരവധി പരാതികൾ നൽകിയിട്ടും ഖനനത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് സമരസമിതി ചെയർമാൻ എം.പി. റഫീഖ് പറഞ്ഞു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാൻറ്, ഇരിക്കൂർ റഹ്മാനിയ യതീംഖാന, ആർ.സി.സി, എൽ.പി സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, ഖുർആനിക് പ്രീ സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജുമാമസ്ജിദ് എന്നിവ പണയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും താഴ്വാരത്തുണ്ട്. കഴിഞ്ഞമാസം തുടർച്ചയായുണ്ടായ മഴയിൽ ഇവിടെ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്കും പള്ളിക്കും നാശമുണ്ടായിരുന്നു. റോഡ് ഒലിച്ചുപോയിരുന്നു. ഖനനം തുടരുകയാണെങ്കിൽ ഗ്രാമം ഇല്ലാതാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.