കണ്ണൂർ: ഒാണവിപണിയുടെ േശഷിപ്പുകളായി നഗരത്തിൽ മാലിന്യക്കൂമ്പാരം. തലങ്ങും വിലങ്ങു ം മാലിന്യം വലിച്ചെറിയപ്പെട്ട് വൃത്തിഹീനമാണ് നഗരം.
തെരുവോര കച്ചവടക്കാർ ഉപേക ്ഷിച്ചും വലിച്ചെറിഞ്ഞുംപോയ കച്ചവടത്തിെൻറ ബാക്കിപത്രങ്ങളാണ് നഗരമുഖത്തുള്ളത്. പൂക്കൾ, പ്ലാസ്റ്റിക് ചാക്കുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവയാണ് ചാക്കിൽ കെട്ടിയും അല്ലാതെയും ഉപേക്ഷിച്ചത്. സ്റ്റേഡിയം കോർണർ, മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പരിസരം, പ്രസ് ക്ലബ് റോഡ്, മുനീശ്വരൻ കോവിൽ, പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയത്. ചീഞ്ഞ് നാറിയും ജീർണിച്ചും പരിസര മലിനീകരണം ഉണ്ടാക്കുകയാണിവ.
തെരുവ് നായ്ക്കളും മറ്റും കടിച്ചുപറിച്ചും കാക്കകൾ കൊത്തി വിവിധ ഇടങ്ങളിൽ ഇടുന്നതും മലിനീകരണം വ്യാപിപ്പിക്കുകയാണ്. ചില വഴിവാണിഭക്കാർ കച്ചവടം കഴിഞ്ഞ് മാലിന്യം നഗരത്തിൽതന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മുനിസിപ്പൽ അധികൃതരുെട ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതാണ് ഇൗ സ്ഥിരം ഏർപ്പാടിന് കാരണം. മാലിന്യം സ്വയം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് നിർദേശമുണ്ടാകുന്നില്ല. രാത്രിയുടെ മറവിലാണ് പലരും മാലിന്യം തള്ളി സ്ഥലം വിടുന്നത്. പൊതുവേ മാലിന്യം നിറഞ്ഞ നഗരത്തിെൻറ ഹൃദയഭാഗങ്ങളിൽ കൂനിന്മേൽ കുരുവെന്ന പരുവത്തിലായി ഇത്. അവധിയായതിനാൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ എത്താത്തത് ദുരിതമാവുകയാണ്. ഇനിയും എത്ര ദിവസം ഇത് നഗരമുഖത്ത് കിടക്കുമെന്ന ചോദ്യമുയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.