പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ജല, ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന ്നതും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലാശയവുമായ കവ്വായി കായലിെൻറ സംരക്ഷണം ജലരേ ഖ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കു കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പ്രാരംഭനടപ ടികളാണ് നിലച്ചത്. കായലിന് രാംസർ െസെറ്റ് പദവി നൽകുന്നതിനുള്ള സർവേ 10 വർഷം മുമ്പ് ന ടന്നുവെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
കേരളത്തിൽ അഷ്ടമുടി, ശാസ്താംകോട്ട ക ായലുകൾ കഴിഞ്ഞാൽ വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ജലാശയമാണ് കവ്വായി കായൽ. ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഉൾപ്പെടെയെത്തുന്ന മൂന്നിലധികം പക്ഷിസങ്കേതങ്ങളുണ്ടായിട്ടും രാംസർ സൈറ്റ് പദവി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കായൽ സംരക്ഷണപ്രവൃത്തി തുടങ്ങുന്നതിെൻറ ഭാഗമായി വർഷങ്ങൾക്കു മുമ്പ് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിെൻറ സഹായത്തോടെ പഠനം നടത്തുകയും പയ്യന്നൂരിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഒരു പ്രവൃത്തിയും നടന്നില്ല.
കായൽ സംരക്ഷണപ്രവൃത്തിക്ക് ഒന്നരക്കോടിയോളം രൂപ സർക്കാർ അനുവദിച്ചുവെങ്കിലും പ്രവൃത്തി കടലാസിലൊതുങ്ങി. കായലിലെ ജൈവവൈവിധ്യത്തിന് ആക്കംകൂട്ടുന്ന ഇടയിലക്കാട് നാഗവനം അത്യപൂർവമായ അനേകം സസ്യ-ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമായ കായലും കണ്ടൽക്കാടുകളും പ്രതിവർഷം ആയിരക്കണക്കിന് ദേശാടന പക്ഷികളുടെ ആഗമനത്തിന് വഴിയൊരുക്കുന്നതായും ശാസ്ത്രജ്ഞർ വിലയിരുത്തി. സെമിനാറിനു മുമ്പു നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിൽ കവ്വായി കായലിെൻറ പ്രശ്നങ്ങളെക്കുറിച്ചും സംരക്ഷണമാർഗങ്ങൾ സംബന്ധിച്ചും സി.ഡബ്യു.ആർ.ഡി.എം തയാറാക്കിയ കർമപദ്ധതിയാണ് വെളിച്ചം കാണാതെ പോയത്.
പരിസ്ഥിതിയും പാരമ്പര്യവും സമന്വയിപ്പിച്ചുള്ള വിനോദസഞ്ചാര പദ്ധതി, കാവുകളുടെയും തണ്ണീർതടങ്ങളുടെയും സംരക്ഷണം, കൾവർട്ടുകളുടെ നിർമാണം, നെല്ലും മീനും പദ്ധതിയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, തീരസംരക്ഷണം, മാലിന്യസംസ്കരണം, പഴയ കിണറുകളുടെ പുനർനിർമാണം, ബോധവത്കരണം എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതൊന്നും നടപ്പായില്ലെന്നു മാത്രമല്ല കായൽ ഗുരുതരമായ നാശത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു.
വൃഷ്ടിപ്രദേശത്തെ ചെങ്കൽ, കരിങ്കൽ ക്വാറികളിൽനിന്നുള്ള രാസപദാർഥങ്ങൾ നിറഞ്ഞ വെള്ളം ഒഴുകിയെത്തുന്നത് കായലിെൻറ ജൈവസമ്പത്തിന് ഭീഷണിയാവുന്നു. കായൽ കൈയേറ്റവും കണ്ടൽക്കാടുകളുടെ നാശവുമാണ് മറ്റൊരു ദുരന്തം. പെരുമ്പ, രാമപുരം, കുണിയൻ, തേജസ്വിനി, നീലേശ്വരം തുടങ്ങിയ പുഴകൾ സംഗമിക്കുന്നതാണ് കായൽ. നിർദിഷ്ട പെട്രോളിയം സംഭരണകേന്ദ്രം കൂടി യാഥാർഥ്യമായാൽ കായലിെൻറ നാശം പൂർണമാകുമെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കായൽ അധിഷ്ഠിത ടൂറിസംപോലും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് നാട്ടുകാരും
പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.