കണ്ണൂർ: കിണറുകളിൽനിന്ന് ഡീസൽ ലഭിക്കാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി വീട്ടുകാ ർ. പ്രക്ഷോഭം ശക്തമാക്കുന്നതിെൻറ ഭാഗമായി കുടുംബങ്ങളുടെ നേതൃത്വത്തിൽ വിശദീകരണ യ ോഗം സംഘടിപ്പിച്ചു. കിണറുകൾ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുക, ഡീസൽ ചോർച്ചയു െട ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കുക, പെട്രോൾ പമ്പുകളുടെ സുരക്ഷ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണോത്തുംചാൽ കോവിൽേറാഡ് റസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ദേശവാസികൾ പ്രക്ഷോഭത്തിനിറങ്ങിയത്.
പ്രദേശത്തെ ഏഴു കിണറുകളിലാണ് ഡീസൽ കലർന്നത്. 15ഒാളം കുടുംബങ്ങളാണ് ഇൗ കിണറുകളിൽ നിന്നും കുടിവെള്ളമെടുക്കുന്നത്. ഡീസൽ കലർന്നതോെട കുടിവെള്ള പൈപ്പിെന ആശ്രയിച്ചു വരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കലക്ടർ ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. സമീപത്തെ പെട്രോൾ പമ്പും വീട്ടുകിണറുകളം പരിേശാധിച്ച് പ്രശ്നപരിഹാരത്തിന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് മലിനീകരണ നിയന്ത്രണ വകുപ്പിെൻറ േമൽേനാട്ടത്തിൽ കിണറുകളുടെ ശുചീകരണം ആരംഭിച്ചു. ആദ്യത്തെ കിണറിൽനിന്ന് തന്നെ 1300 ലിറ്റർ ഡീസൽ ലഭിച്ചത് നാട്ടുകാരെ അമ്പരപ്പിച്ചു.
സ്റ്റോക്ക് കുറവായതിനാൽ ഡീസൽ ലീക്ക് െചയ്തിട്ടില്ല എന്നായിരുന്നു പമ്പുകാരുെട അവകാശവാദം. എന്നാൽ, കിണറുകളിൽനിന്ന് ഡീസൽ ലഭിച്ചതോടെ ഇത് പൊളിഞ്ഞെന്ന് പരിസരവാസികൾ പറയുന്നു. അടുത്ത ദിവസം മണ്ണ് പരിശോധന കൂടി നടത്തിയ ശേഷം കലക്ടർക്ക് റിേപ്പാർട്ട് നൽകുമെന്നാണ് വിവരം.വിശദീകരണ യോഗത്തിൽ അഡ്വ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.ജി. ബാബു, സുരേഷ് ബാബു എളയാവൂർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.സി. പവിത്രൻ സ്വാഗതവും പി. പ്രകാശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.