പാപ്പിനിശ്ശേരി: മഴക്കാലത്തെ വെല്ലുന്ന രീതിയിൽ പാപ്പിനിശ്ശേരി കൃഷിഭവനു മുന്നിലെ പ ാടത്ത് വെള്ളം കെട്ടിക്കിടക്കുന്നു. നാടെങ്ങും ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ ജല അ തോറിറ്റിയുടെ ശ്രദ്ധക്കുറവുമൂലം പൈപ്പ്പൊട്ടി പാഴായ കുടിവെള്ളമാണിത്. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസങ്ങളായി പാടത്തേക്ക് ഒഴുകുന്നത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തിലെ പതിനാറോളം സ്ഥലങ്ങളിൽ ഇതുപോലെ പൈപ്പ് പൊട്ടി ആഴ്ചകളും മാസങ്ങളുമായി കുടിവെള്ളം പാഴാകുന്നുണ്ട്.
നാട്ടുകാർ നേരിട്ടും ഫോണിലൂടെയും വിവരമറിയിച്ചാൽ ജല അതോറിറ്റി അധികൃതർ കൈമലർത്തുകയാണ്. കണ്ണൂർ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ആഴ്ചകൾക്കുള്ളിൽ റോഡ് വികസനത്തിെൻറ പേരിൽ കുത്തിപ്പൊട്ടിച്ചിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ തുരുത്തി കോളനിയിലേക്കുള്ള പൈപ്പുകളും പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ പലയിടത്തും വെള്ളമെത്തുന്നില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.