ആറളം: ആറളം ഫാം പുനരധിവാസ മേഖലയിലെ നൂറോളം ആദിവാസി കുടുംബങ്ങൾ കുടിക്കാനുപയോഗ ിക്കുന്നത് പുഴവെള്ളം. കോടികൾ മുടക്കിയുള്ള ജലനിധി കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കണ്ണീർചാലുപോലെ വെള്ളം ലഭിക്കുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ഗതിമാറി ഒഴുകിയ കാളികയം പുഴയിൽ കുഴിയിൽ തങ്ങിനിൽക്കുന്ന വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കുഴിക്ക് സമീപം കരയിൽ ഒരു ചെറു പാത്രം പ്രവേശിക്കുന്ന വീതിയിൽ നിർമിച്ച കുഴിയിൽനിന്നാണ് ഇവർ കുടിക്കാനുള്ള വെള്ളം ശേഖരിക്കുന്നത്.
വെള്ളത്തിനായി പാത്രവുമായി മണിക്കൂറുകളോളമാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പുഴക്കരയിൽ നിൽക്കുന്നത്. പലരും കിലോമീറ്ററുകൾ വരെ വെള്ളം ചുമന്നുപോകേണ്ട അവസ്ഥയാണ്. മേഖലയിൽ രണ്ട് പൊതു കിണറുകളുണ്ടെങ്കിലും വറ്റി. പ്രദേശത്തെ 209ഒാളം കുടുംബങ്ങളിൽ ചുരുക്കം ചിലർക്ക് മാത്രമെ സ്വന്തമായി കിണറുള്ളൂ. പുതുതായി കിണർ കുഴിക്കുന്നതിന് അപേക്ഷ നൽകിയാലും ലഭിക്കുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്. പുനരധിവാസ മേഖലയിൽ കോട്ടപ്പാറ, കാളികയം, പൂക്കുണ്ട് മേഖലകളിലാണ് കടുത്ത ജലക്ഷാമം അനുഭവിക്കുന്നത്. ഫാമിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ചില കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പുഴക്കരയിൽ താൽക്കാലിക ഷെഡിലും മറ്റുമാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.