ശ്രീകണ്ഠപുരം: പ്രളയക്കെടുതിക്കിരയായ വിളകൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ കർഷകർക് ക് ലഭിക്കുക നാമമാത്ര നഷ്ടപരിഹാരം മാത്രം. അപേക്ഷ നൽകിയിട്ടും മുൻകാലങ്ങളിൽ കൃഷിന ാശം സംഭവിച്ചതിെൻറ നഷ്ടപരിഹാരത്തുകപോലും ലഭിക്കാത്ത നിരവധി കർഷകർ ഇപ്പോഴും ജി ല്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഫണ്ട് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് തുക വൈകിച്ചത്. അ തിനിടെയാണ് വീണ്ടും പ്രളയക്കെടുതി ഭീകരമായി വന്നുപതിച്ചത്. എല്ലായിടത്തും കർഷകർ നഷ്ടക്കണക്ക് കാട്ടി കൃഷി ഭവനുകളിൽ അപേക്ഷ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നഷ്ടപരിഹാര തുകപോലും സർക്കാർ വർധിപ്പിച്ചില്ല.
ഇൻഷുർ ചെയ്യാത്ത വിളയാണെങ്കിൽ പേരിനൊരു തുക മാത്രമാണ് കർഷകർക്ക് നൽകുന്നത്. ഇത് കർഷകസ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്ന അവസ്ഥയാണുണ്ടാക്കുന്നത്. സംസ്ഥാനത്തിെൻറയും കേന്ദ്രത്തിെൻറയും ഫണ്ടുകൾ ചേർത്താണ് ദുരിതാശ്വാസനിധി നൽകുന്നത്. കൃഷിവകുപ്പ് നേരിട്ട് നൽകുന്നതിന് പകരം കലക്ടറേറ്റ് മുഖേനയാണ് ദുരിതാശ്വാസ തുക കർഷകർക്ക് ലഭ്യമാക്കുക. കൃഷിഭവനിൽ നഷ്ടക്കണക്ക് വിവരിച്ച് നികുതി ശീട്ടും ബാങ്ക് പാസ് ബുക്ക് കോപ്പിയും സഹിതം അപേക്ഷ നൽകിയാൽ വകുപ്പധികൃതർ പരിശോധന നടത്തി സഹായധനത്തിന് അർഹരാണെന്ന് കാണിച്ച് അപേക്ഷ കലക്ടറേറ്റിലേക്ക് കൈമാറും.
പ്രകൃതിക്ഷോഭ ദുരിതാശ്വാസക്കണക്ക് പ്രകാരം നശിച്ചുപോയ ഒരു തെങ്ങിന് ഇൻഷുർ ചെയ്തതാണെങ്കിൽ 2000 രൂപയും ഇൻഷുറൻസ് ഇല്ലാത്തതിന് 700 രൂപയുമാണ് നൽകുക. റബറിന് ഇൻഷുർ ചെയ്തതിന് 1000 രൂപയും ഇൻഷുറൻസ് ഇല്ലെങ്കിൽ 300 രൂപയും നൽകും. വാഴക്ക് ഒരെണ്ണത്തിന് ഇൻഷുർ ചെയ്തവയാണെങ്കിൽ 300 രൂപയും ഇല്ലാത്തതിന് 100 രൂപയും പച്ചക്കറി പന്തലിട്ട് വളർത്തുന്നയിനങ്ങൾക്ക് ഇൻഷുർ ചെയ്തതാണെങ്കിൽ ഹെക്ടറിന് 40,000 രൂപയും പന്തലിടാതെ നിലത്ത് വളരുന്നവക്ക് ഹെക്ടറിന് 25,000 രൂപയും നൽകും. ഇൻഷുറൻസ് ഇല്ലെങ്കിൽ അത് 13,500 രൂപ മാത്രമാകും. നെല്ല് ഹെക്ടറിന് ഇൻഷുർ ചെയ്ത വിളക്ക് 35,000 രൂപ നൽകുമ്പോൾ ഇൻഷുറൻസ് ഇല്ലാത്തതിന് 3500 രൂപ മാത്രമാണ് നൽകുക. കശുമാവിന് ഒരെണ്ണത്തിന് ഇൻഷുർ ഉണ്ടെങ്കിൽ 750 രൂപയും ഇൻഷുറൻസ് ഇല്ലെങ്കിൽ 150 രൂപയും കവുങ്ങിന് ഇൻഷുറൻസ് ഉണ്ടെങ്കിൽ 300 രൂപയും ഇല്ലെങ്കിൽ 100 രൂപയുമാണ് ധനസഹായം നൽകുക. കൊക്കോക്ക് 300 രൂപയും ജാതിക്ക കായ്ച്ചതിന് ഇൻഷുറുണ്ടെങ്കിൽ 3000 രൂപയും ഇല്ലെങ്കിൽ 800 രൂപയുമാണ് ലഭിക്കുക. പല കർഷകരും വിള ഇൻഷുർ ചെയ്യാത്തവരാണ്.
ഇൻഷുർ ചെയ്ത വിളകൾക്ക് ദുരിതാശ്വാസ തുകക്ക് പുറമെ ഇൻഷുറൻസ് തുകകൂടി ലഭിക്കുമെന്നത് ചെറിയ ആശ്വാസമാണ്. എന്നാൽ, വിള ഇൻഷുർ ചെയ്യാത്ത കർഷകർ കണ്ണീർക്കയത്തിലാവും. ബാങ്കുകളിൽനിന്നും മറ്റും വൻ തുക വായ്പയെടുത്ത് കൃഷി നടത്തുന്ന കർഷകരാണ് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ ഏറെയും. സർക്കാർസഹായം വർധിപ്പിച്ച് അതിവേഗത്തിൽ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.