ഫൈബർ വള്ളത്തില്‍ അജ്ഞാത ബോട്ടിടിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍: മത്സ്യബന്ധനത്തിന് പോയ എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളത്തിൽ അജ്ഞാത ബോട്ടിടിച്ച് നാല് മത്സ്യബന്ധന തൊഴിലാളികൾക്ക് പരിക്ക്. വള്ളത്തിലുണ്ടായിരുന്ന ബാബു പയ്യങ്കോട്, സി.വി. ചന്ദ്രശേഖരന്‍, തമിഴ്‌നാട് സ്വദേശികളായ അഴകപ്പൻ, സാജന്‍ തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ മാഹി പുറംകടലിലാണ് അപകടം. ആയിക്കര കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനുപോയ കൂര്‍മ്പ ഫൈബര്‍ വള്ളത്തിലാണ് അജ്ഞാത ബോട്ടിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് വീണ ബാബുവിനെ സാഹസികമായാണ് രക്ഷിച്ചത്. ഇടിയെ തുടർന്ന് വള്ളം ഭാഗികമായി തകര്‍ന്നനിലയിലാണ്. വെള്ളനിറത്തിലുള്ള ബോട്ട് അമിത വേഗതയിലായിരുന്നെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. കോസ്റ്റല്‍ െപാലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.