കാഞ്ഞങ്ങാട്: വിശപ്പില്ലാത്ത നഗരം, കാഞ്ഞങ്ങാട് ദാഹമില്ലാത്ത നഗരം എന്ന സന്ദേശത്തോടെ ഗാന്ധി പീസ് പാര്‍ക്കിലെ വി ത്തമ്മ സന്നിധി വിതരണം ചെയ്തുവരുന്ന മൈത്രീഭോജനവും കുടിനീര്‍മോരും സമാപിച്ചു. മഴക്കാലത്തിനെ വരവേല്‍ക്കുന്നതിനായിട്ടാണ് ഈ യജ്ഞത്തിന് സമാപനംകുറിച്ചത്. പക്ഷിമൃഗാദികള്‍ക്ക് മഴക്കാലം വറുതിയുടെ നാളുകളായി മാറേവ അവക്ക് മൈത്രീഭോജനം നല്‍കാനുള്ള പുതിയ യജ്ഞത്തിന് തുടക്കം കുറിക്കാനുമായിട്ടാണ് മനുഷ്യര്‍ക്കുള്ള ഭക്ഷണ പാനീയത്തിന് സമാപനമായത്. ഗാന്ധി-കസ്തൂര്‍ബ ജന്മവാര്‍ഷികാഘോഷത്തിൻെറ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി പീസ് പാര്‍ക്കില്‍ മൈത്രീഭോജനം ആരംഭിച്ചത്. അതുപോലെ എല്ലാവര്‍ഷവും ഏപ്രില്‍-മേയ് മാസങ്ങളില്‍ വിതരണം ചെയ്യുന്ന കുടിനീര്‍ മോര് ഏപ്രില്‍ മൂന്നാം തീയതിയും ആരംഭിച്ചു. കാസര്‍കോട് ജില്ലയുടെ സാമുദായിക മൈത്രീചിന്ത ശക്തിപ്പെടുത്തുന്നതിനുള്ള കാമ്പയിനായിട്ടാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്. മൈത്രീഭോജനത്തിൻെറയും കുടിനീര്‍മോരിൻെറയും സമാപന വിതരണോദ്ഘാടനം ടി.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍ നിർവഹിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രമോദ് മാസ്റ്റര്‍, കെ.കെ. സംഗീത്, കെ. അനിത, വി. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.