കൊച്ചി: 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കാസർകോട് കോപ്പ സ്വദേശി സാബിത്ത് (23), തളങ്കര സ്വദേശി മുഹമ്മ ദ് ശിഹാബുദ്ദീൻ (28) എന്നിവരാണ് സെൻട്രൽ പൊലീസിൻെറ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം മയക്കുമരുന്നുകൾ കേരളത്തിലേക്ക് വിദ്യാർഥികൾക്ക് വിൽപനക്ക് എത്തുന്നുവെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ട്രെയിനിൽ എത്തിയ സംഘം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുള്ള വിവേകാനന്ദ റോഡിലൂടെ പോകുന്ന സമയത്താണ് അറസ്റ്റിലായത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹിമേന്ദ്രനാഥ്, അസി. കമീഷണർ പി.എസ്. സുരേഷ്, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സബ്ഇൻസ്പെക്ടർ കെ.എസ്. സുനുമോൻ, എസ്. സാജൻ, രജൂബ് ഖാൻ, സി.പി.ഒമാരായ രഞ്ജിത്ത്, സുരേഷ്, ഇസ്ഹാക്ക് രാജേഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.