മാഹി: നിരപരാധികളെ കള്ളക്കേസിൽ കുടുക്കി വീടുകയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന നടപടിയിൽ നിന്ന് മാഹി പൊലീസ് പിന്മാറണമെന്ന് സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖല സെക്രട്ടറി രോഷിത്തിനെ കോളജിൽ പരീക്ഷയെഴുതാൻ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകൻ കരീക്കുന്നിലെ രാജനെയും മാഹി ലോക്കൽ കമ്മിറ്റി അംഗം യു.ടി. സതീശനെയും ഇതേ രീതിയിൽ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയാണ്. നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നേതൃത്വം നൽകുമെന്ന് ലോക്കൽ സെക്രട്ടറി ടി. സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.