പണത്തിന് വോട്ട്; ഇതുവരെ പിടിച്ചത് 1400 കോടിയുടെ വസ്തുക്കൾ

പണത്തിന് വോട്ട്; ഇതുവരെ പിടിച്ചത് 1400 കോടിയുടെ വസ്തുക്കൾ ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം വോട്ടർമാരെ സ്വാധീനിക്കാനായി ഗോദയിലിറക്കിയ 1460 കോടി രൂപ മൂല്യം വരുന്ന സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തു. കണ്ടുകെട്ടിയതിൽ ഏറിയ പങ്കും പണം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയാണ്. 340.78 കോടി രൂപ, 143.84 കോടി രൂപയുടെ മദ്യം, 692.64 കോടി മൂല്യമുള്ള മയക്കുമരുന്ന്, 255.93 കോടിയുടെ സ്വർണവും മറ്റ് ലോഹങ്ങളും എന്നിവയാണ് പിടിച്ചത്. ഗുജറാത്തിൽനിന്നാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത് 509 കോടി. തമിഴ്നാട്ടിൽ പിടിക്കപ്പെട്ടത് 208.55 കോടി. ആന്ധ്രപ്രദേശ് (158.61 കോടി), പഞ്ചാബ് (135.13 കോടി), യു.പി (135.13 കോടി) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.