സംഘ്പരിവാർ കലാപത്തിന് ശ്രമിക്കുന്നു -ജമാഅത്തെ ഇസ്ലാമി

കാസർകോട്: സംഘ്പരിവാര്‍ മഞ്ചേശ്വരത്തും പരിസരങ്ങളിലും കലാപത്തിന് ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി ജില്ല സെക ്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ദിനത്തില്‍ കാസര്‍കോട് ബായാറില്‍ മദ്റസ അധ്യാപകനെ ആക്രമിച്ച സംഭവം ഇതിെൻറ ഭാഗമാണ്. മദ്റസ അധ്യാപകനെ സംഘ്പരിവാര്‍ കലാപകാരികള്‍ ക്രൂരമായാണ് മർദിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കരീം മൗലവി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിെൻറ ചികിത്സ ഉൾപ്പെടെയുള്ള െചലവ് സര്‍ക്കാര്‍ വഹിക്കണം. കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കാണണം. സംഘ്പരിവാറിെൻറ കലാപനീക്കത്തെ ശക്തമായി ചെറുക്കാന്‍ പൊലീസിന് സാധിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കരീം മൗലവിയെ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി, ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍ എന്നിവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.