കൊച്ചി: 35 വർഷം മുമ്പ് തെരുവുനായുടെ കടിയേറ്റയാൾ കോടതിയലക്ഷ്യ ഹരജിയുമായി ഹൈകോടതിയിൽ. 1983ല്‍ തെരുവുനായുടെ കടിയേറ്റ് ദീര്‍ഘനാള്‍ നിയമപോരാട്ടം നടത്തി സൗജന്യ ചികിത്സക്ക് ഹൈകോടതി ഉത്തരവ് സമ്പാദിച്ച കണ്ണൂർ സ്വദേശി വി. ലക്ഷ്മണനാണ് കണ്ണൂർ ജില്ല മെഡിക്കൽ ഒാഫിസർക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷിയോട് വിശദീകരണം ചോദിച്ചു. തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന സർക്കാർ നിലപാടിനെത്തുടർന്ന് ലക്ഷ്മണെൻറ ഹരജി ഹൈകോടതി 2015 ഡിസംബർ എട്ടിന് തീർപ്പാക്കിയിരുന്നു. കണ്ണൂര്‍ ജില്ല ജനറല്‍ ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രികളിലോ സൗജന്യ ചികിത്സക്കുള്ള ഉത്തരവോടെയാണ് ഹരജി തീർപ്പാക്കിയത്. അധികൃതർ ഉത്തരവ് പാലിക്കുന്നില്ലെന്നും ഇപ്പോഴും ചികിത്സ നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇൗമാസം 26ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.