കാസർകോട്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പേരിൽ സംസ്ഥാനത്തെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കരുതെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അേസാസിയേഷൻ ഭാരവാഹികൾ. അത് കൂടുതൽ ദുരിതബാധിതരെ സൃഷ്ടിക്കുകയാണ് ചെയ്യുക. സംസ്ഥാനത്ത് 5000ത്തിലേറെ മേക്കപ്പ് കലാകാരന്മാരുണ്ട്. അവരുടെ ഉപജീവനമാർഗമാണ് മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ. ഇതിെൻറ സീസൺ ഒാണത്തോടെയാണ് ആരംഭിക്കുന്നത്. ഒാണം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഒഴിവാക്കിയത് തിരിച്ചടിയായി. സ്കൂൾവാർഷികവും കലോത്സവവുമാണ് പ്രധാന ഉപജീവനമാർഗം. അതും ഇല്ലാതായാൽ കലാകാരന്മാർ പട്ടിണിയിലാവുമെന്നതിനാൽ സർക്കാർ തീരുമാനം മാറ്റണമെന്ന് അസോസിയേഷൻ ഭാരവാഹികളായ കണ്ണൂർ-കാസർകോട് ജില്ല സെക്രട്ടറി ഷിബ മുദ്ര, പ്രസിഡൻറ് വിജയകുമാർ, സിദ്ദീഖ് കുൽസു ആർട്സ്, അശോകൻ ചിലങ്ക, വിനു ബോവിക്കാനം എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.