കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകനായിരുന്ന മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യടുക്കത്തെ ശ്യാംമോഹന്‍ (29), എ. സുരേഷ് (29), എ.കെ. രഞ്ജിത്ത് (34), ഷിബു കടവങ്ങാനം (37), ഉദുമ നാലാംവാതുക്കലിലെ യു. ശ്രീജയന്‍ (43), മാങ്ങാട്ടെ മജീദ് (43) എന്നിവരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറ് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28) മരിച്ചതിനെ തുടർന്ന് കേസിൽനിന്ന് ഒഴിവാക്കി. 2013 െസപ്റ്റംബര്‍ 16ന് തിരുവോണദിവസം രാത്രിയാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാലകൃഷ്ണനെ ആര്യടുക്കം ബാര ജി.എല്‍.പി സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് സി.ഐ ആയിരുന്ന ഡിവൈ.എസ്.പി പി.കെ. സുധാകരനാണ് കേസന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.