മട്ടന്നൂര്‍: കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന അന്തരീക്ഷ വിജ്ഞാന വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തി. പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. കാറ്റ്, മഴ, വെയില്‍, ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റത്തിെൻറ(ഐ.എല്‍.എസ്) കാലിബ്രേഷന്‍ പരിശോധനക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബ്രീച്ച് ക്രാഫ് വിഭാഗത്തില്‍പെട്ട ബി- 350 ഇടത്തരം വിമാനം എത്തിയിരുന്നു. വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ സിഗ്നനലുകൾ ലഭ്യമാേണാ എന്ന പരിശോധനയാണ് ഐ.എല്‍.എസ് പരിശോധന. കാലിബ്രേഷന്‍ പൂര്‍ണവിജയമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഡി.ജി.സി.എ പരിശോധനക്കും വീണ്ടും ഇടത്തരം വിമാനമിറങ്ങും. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധനക്കായി വിവിധ കേന്ദ്ര ഏജന്‍സികള്‍ അടുത്തയാഴ്ച മട്ടന്നൂരിലെത്തും. വിമാനത്താവളത്തിെൻറ പ്രധാന പരിശോധനകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നവംബറിൽതന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവിസ് ആരംഭിക്കാനാണ് കിയാലിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.