ചെറുപുഴ: ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ്ചെയ്തു. പെരിങ്ങോം അരവഞ്ചാലിലെ കാർപെൻറർ തൊഴിലാളിയായ കല്ലുക്കുന്നേൽ സത്യനാണ് (41) ഭാര്യ രജിതയെ (34) മാരകമായി വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കത്തിയും ഇരുമ്പുകമ്പിയും ഉപയോഗിച്ച് കൈകാലുകൾക്ക് മുറിവേൽപിക്കുകയായിരുന്നു. ചെവിക്കും വെട്ടേറ്റു. ഇവരുെട മക്കൾ നിലവിളിക്കുന്നതുകേട്ട് നാട്ടുകാരെത്തിയാണ് രജിതയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമം, ആയുധംകൊണ്ട് മുറിവേൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് സത്യനെ അറസ്റ്റ്ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാൾ മുമ്പും മദ്യപിച്ച് ഭാര്യയെ ആക്രമിക്കാറുണ്ടായിരുന്നതായി പറയുന്നു. ഇതുസംബന്ധിച്ച് പെരിങ്ങോം പൊലീസിൽ പരാതി ലഭിക്കുകയും പൊലീസ് സത്യനെ താക്കീത് ചെയ്തുവിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.