കണ്ണൂർ: ബാങ്ക് സമരമായാലും ഇന്ന് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാനുള്ള സംവിധാനം ഒരുക്കിയതായി കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ െജ. തച്ചങ്കരി അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് മുെമ്പ മാസാവാസാനം ശമ്പളം ലഭ്യമാകുന്നത് കോർപറേഷെൻറ ചരിത്രത്തിൽ ഇത് അപൂർവമായിരിക്കും. കോർപറേഷന് 41 കോടി അധികവരുമാനമുണ്ടായതായി എം.ഡി 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ഡീസൽ വിലവർധനയിൽ 10.8 കോടി രൂപ അധികചെലവുണ്ടായി. സർക്കാറിെൻറ പ്രത്യേകസഹായം 50 കോടിയിൽനിന്ന് 20 കോടിയായി ചുരുക്കിയെങ്കിലും വരുമാനം വർധിപ്പിക്കുന്നതിൽ കോർപറേഷൻ ജീവനക്കാർ വലിയ പങ്കാണ് വഹിച്ചത്. അതിനാൽ, മേയ്മാസ വേതനം മാസാവസാനംതന്നെ നെറ്റ്ബാങ്കിങ് വഴി ജീവനക്കാർക്ക് നൽകാനുള്ള സംവിധാനം ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.