കാസർകോട്: പെരിയ കേരള കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് വിദ്യാര്‍ഥികൾ യുവജന കമീഷനു മുന്നിൽ പരാതികൾ നിരത്തി. ഹോസ്റ്റൽപ്രശ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിെൻറ ഭാഗമായാണ് വിദ്യാർഥികൾ പരാതി ഉന്നയിച്ചത്. പരാതികള്‍ ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ കമീഷന്‍ സര്‍വകലാശാല കാമ്പസും ഹോസ്റ്റലും മെസും സന്ദര്‍ശിച്ചു. സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് കമീഷൻ ഉറപ്പുനൽകി. എയര്‍പോര്‍ട്ടില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. പഞ്ചായത്ത് ഡ്രൈവര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന പരാതിയും കമീഷന്‍ സ്വീകരിച്ചു. നിലവില്‍ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) റാങ്ക്ലിസ്റ്റില്‍ നിലവില്‍ ജില്ലയില്‍നിന്ന് ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന പരാതികളില്‍ ഇവര്‍ക്ക് എങ്ങനെ നിയമനം നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാറിനോട് ആരായാനും കമീഷന്‍ തീരുമാനിച്ചു. ഷീന സി. കുട്ടപ്പൻ, വി.എന്‍. വൃന്ദ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന യുവജന കമീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. യുവജന കമീഷന്‍ 2017-18 കാലയളവില്‍ ജില്ലകളില്‍ സ്വീകരിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിെൻറ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തില്‍ 13 കേസുകളാണ് തീര്‍പ്പാക്കാനുണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും പിടിച്ചുവെക്കൽ, വിസ കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കല്‍ തുടങ്ങിയ ഒമ്പത് കേസുകളാണ് കമീഷന്‍ തീര്‍പ്പാക്കിയത്. പുതിയ മൂന്നു പരാതികളും സംസ്ഥാന യുവജന കമീഷന്‍ സെക്രട്ടറി പി.ഐ. ജോകോസ് പണിക്കർ, അംഗം കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.