കർണാടകയിൽ ഹജ്ജ് അപേക്ഷകർ 18,000; കേന്ദ്ര േക്വാട്ട 6624 ആദ്യവിമാനം ജൂലൈ 21ന്

മംഗളൂരു: കർണാടകയിൽ ഈ വർഷം ഹജ്ജ് തീർഥാടനത്തിന് 18,000 അപേക്ഷകൾ ലഭിച്ചതായി വകുപ്പ് മന്ത്രി ബി.സെഡ്. സമീർ അഹ്മദ് ഖാൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച േക്വാട്ടയനുസരിച്ച് 6624 തീർഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തീർഥാടകർക്കായി 18 വിമാനങ്ങൾ സർവിസ് നടത്തും. മംഗളൂരു മേഖലയിൽനിന്നുള്ളവർക്കുള്ള മൂന്നു വിമാനങ്ങളിൽ ആദ്യത്തേത് അടുത്തമാസം 21ന് പുറപ്പെടും. ബംഗളൂരുവിൽനിന്ന് ആഗസ്റ്റ് ഒന്നിനും 15നുമിടയിൽ 15 വിമാനങ്ങൾ സർവിസ് നടത്തും. ഹജ്ജ് വിമാനയാത്ര ഉദ്ഘാടനം ജൂലൈ 31ന് ബംഗളൂരു തിരുമനഹള്ളി ഹജ്ജ് ഭവനിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർവഹിക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.