അഴീക്കൽ തുറമുഖത്ത് മണൽതിട്ട നീക്കം പുനരാരംഭിച്ചു

കണ്ണൂർ: അഴീക്കൽ തുറമുഖത്ത് മണൽതിട്ട നീക്കുന്നതിന് മെക്കാനിക്കൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു. തീരദേശ കപ്പൽ ഗതാഗതവും ലക്ഷദ്വീപിൽ നിന്നുള്ള ചരക്കുനീക്കവും പൂർണതോതിൽ യാഥാർഥ്യമാക്കുന്നതിന് കപ്പൽ ചാനലിെൻറ ആഴം ആറു മീറ്ററായി വർധിപ്പിക്കണം. ഇതിനായി 20 കോടി രൂപ ചെലവിൽ വാങ്ങിയ ഡ്രഡ്ജറും പൈപ്പ്ലൈൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കേരള മാരിടൈം െഡവലപ്മെൻറ് കോർപറേഷൻ മുഖേന കൊച്ചിയിലെ സ്വകാര്യ കമ്പനിക്ക് ഡ്രഡ്ജിങ്ങിന് കരാർ നൽകിയിരുന്നുവെങ്കിലും മെല്ലെപ്പോക്ക് കാരണം ഡ്രഡ്ജിങ് മുടങ്ങി. ഇതോടെ തുറമുഖം വഴിയുള്ള ചരക്കുനീക്കം നിലച്ചു. നിർദേശങ്ങൾ അവഗണിച്ച കമ്പനിയെ കരാറിൽ നിന്നൊഴിവാക്കിയാണ് മാരിടൈം െഡവലപ്മെൻറ് കോർപറേഷൻ ഡ്രഡ്ജിങ് നേരിട്ട് ഏറ്റെടുത്തത്. സെപ്റ്റംബർ 16ന് ആരംഭിക്കുന്ന അടുത്ത കപ്പൽ സീസണിൽ ആദ്യഘട്ട ഡ്രഡ്ജിങ് പൂർത്തിയാക്കി തുറമുഖം വഴിയുള്ള ചരക്കുനീക്കം തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.