കാസർകോട്: ജില്ലയിലെ റീസർവേ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. താലൂക്ക് ഒാഫിസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 76 ജീവനക്കാരാണ് ജില്ലയിൽ സർവേ പ്രവർത്തനങ്ങൾ നടത്തുന്നത്. 15000ത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് പരിഹരിക്കണം. മൂന്നുമാസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. ജില്ലയിൽ 12 വില്ലേജുകളിലാണ് സർവേ നടന്നത്. സർവേ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.