തലശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിൽക്കുന്ന തിരുവങ്ങാട് ഇല്ലത്തുതാഴെയില്‍ പൊലീസ് നടത്തിയ റെയ്ഡിൽ മാരകശേഷിയുള്ള രണ്ടു സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മിക്കാനായി സൂക്ഷിച്ച സ്റ്റീല്‍ കണ്ടെയ്നറുകളും പിടികൂടി. വ്യാഴാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞദിവസം ഇവിടെയുള്ള പൊലീസ് പിക്കറ്റ് പോസ്റ്റിലെ പൊലീസുകാരനെ സി.പി.എം പ്രവര്‍ത്തകര്‍ ൈകയേറ്റം ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിയായ ഒരു സി.പി.എം പ്രവര്‍ത്തകൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിെൻറ പശ്ചാത്തലത്തിലാണ് തലശ്ശേരി കൺട്രോള്‍ റൂം എസ്.ഐ ജയശങ്കറിെൻറ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നു. ആള്‍താമസമില്ലാത്ത ക്വാര്േട്ടഴ്സിെൻറ പിറകിലെ കാടുപിടിച്ചസ്ഥലത്താണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയിൽ ബോംബുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്തു. ഇരുവിഭാഗത്തിെൻറയും കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ഇല്ലത്തുതാഴെ മേഖലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.