മംഗളൂരു: കാലിക്കച്ചവടക്കാരൻ ഹുസൈനബ്ബയെ (61) അടിച്ചുകൊന്ന് മൃതദേഹം കുന്നിൻമുകളിൽ തള്ളി എന്ന കേസിലെ പ്രതി ഹരിയടുക്ക പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ മോഹൻ കൊത്വാളിെൻറ ജാമ്യഹരജി ഉഡുപ്പി പ്രിൻസിപ്പൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മറ്റു പ്രതികളായ ഹരിയടുക്ക പൊലീസ് സബ് ഇൻസ്പെക്ടർ ഡി.എൻ. കുമാർ, പൊലീസ് ജീപ്പ് ഡ്രൈവർ ഗോപാൽ എന്നിവരുടെ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ മൂവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂട്ടുപ്രതികളായ ഏഴ് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരും ജയിലിലുണ്ട്. കഴിഞ്ഞമാസം 30നാണ് മംഗളൂരു ജോക്കട്ട സ്വദേശിയും 35 വർഷമായി കാലിക്കച്ചവടക്കാരനുമായ ഹുസൈനബ്ബയെ മർദിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.