മംഗളൂരു: ദക്ഷിണ കന്നട ജില്ലിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴ 20.74 കോടിയുടെ നാശം വിതച്ചതായി ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 36 വീടുകൾ പൂർണമായും 45 എണ്ണം ഭാഗികമായും തകർന്നു. 483 വീടുകൾക്ക് കേടുപാട് സംഭവിച്ചു. മംഗളൂരു നഗരത്തിൽ മാത്രം 78.33 ലക്ഷം രൂപയുടെ നാശമുണ്ടായി. അതേസമയം, മംഗളൂരു നഗരത്തിൽ 41.38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മേയർ കെ. ഭാസ്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 50 കോടിയുടെ സഹായം ആവശ്യപ്പെട്ടതായി ഐവൻ ഡിസൂസ എം.എൽ.സി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.