ഇരിട്ടി: കാക്കയങ്ങാട് ഈർപ്പാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പാൽ വാങ്ങാൻ പോകുന്നതിനിടെ വീട്ടമ്മയാണ് പുലിയെ കണ്ടതായി പറയുന്നത്. നാട്ടുകാരും വനംവകുപ്പും പരിശോധന നടത്തിയതിൽ പുലിയുടേതിന് സമാനമായ കാൽപാടും കണ്ടെത്തി. എന്നാൽ, കാൽപാട് പുലിയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുലിയെ കണ്ടതായുള്ള വാർത്ത ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.