കാസർകോട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിൽ 23,301 പാർട്ടിയംഗങ്ങളെ പ്രതിനിധാനംചെയ്ത് 290 പ്രതിനിധികൾ പങ്കെടുക്കും. ബുധനാഴ്ച ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് വൈകീട്ട് ചുവപ്പ് വളൻറിയർ പരേഡ് നടക്കും. വിവിധ ഏരിയകളിലെ പ്രവർത്തകർ ചെറുപ്രകടനങ്ങളായി പൊതുസമ്മേളന നഗരിയിലെത്തും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.