മാർക്കറ്റിൽ വെള്ളം കയറി; ചെങ്ങളായി കൊവ്വപ്പുറത്ത് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ദുരിതാശ്വാസ ക്യാമ്പ് തുറന്നു ശ്രീകണ്ഠപുരം: ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് . ടൗണിലെ താഴ്ന്നപ്രദേശമായ മാർക്കറ്റിൽ വെള്ളം കയറി. ഇവിടത്തെ കടകളിലെ സാധനങ്ങളെല്ലാം മാറ്റി. നഗരത്തിലെ മറ്റുസ്ഥലങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച രാത്രി ഏറെ വൈകിയും സാധനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്ങളായി കൊവ്വപ്പുറത്ത് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെങ്ങളായി മാപ്പിള എൽ.പി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. ബുധനാഴ്ച രാത്രി വൈകിയും തോണിയിൽ കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയാണ്. പുഴ കരകവിഞ്ഞാണ് ചെങ്ങളായി കൊവ്വപ്പുറം ഭാഗത്ത് വെള്ളം കയറിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ സുരക്ഷിത സ്ഥലത്തേക്കെത്തിക്കാൻ അധികൃതർ പാടുപെടുകയായിരുന്നു. ചെങ്ങളായി പഞ്ചായത്തംഗം മൂസാൻകുട്ടി തേർലായി, വില്ലേജ് ഒാഫിസർ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.