കേളകം: ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ രണ്ടിടങ്ങളിൽ ആറളം ആനമതിൽ തകർന്നു. മുട്ടുമാറ്റിയിൽ നെല്ലിക്കുന്നേൽ ജോണിെൻറ കൃഷിയിടത്തോട് ചേർന്നാണ് അമ്പത് മീറ്ററോളം മതിൽ തകർന്നത്. വാളുമുക്കിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ച മതിൽ വീണ്ടും തകർന്നു. വനാതിർത്തിയുടെ 10 കിലോമീറ്റർ കൃഷിയിടങ്ങളിൽ നിർമിച്ച ആനമതിലിെൻറ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ വീണത് തകർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വന്യജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിരിക്കാൻ നിർമിച്ച ആനമതിൽ തുടർച്ചയായി തകരുന്നത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. പുഴ കവിഞ്ഞൊഴുകുന്നതിനാൽ മതിൽ തകർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിലൂടെയാണ് വെള്ളം ഒഴുകുന്നത്. തകർന്ന മതിൽ ഉടൻ പുനർനിർമിച്ചില്ലെങ്കിൽ കാട്ടാന ശല്യം വരും ദിവസങ്ങളിൽ രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.