പയ്യന്നൂർ: എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പിതാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ പയ്യന്നൂരിലാണ് അത്യപൂർവ ക്രൂരത അരങ്ങേറിയത്. രാത്രിയിൽ ഒരുമിച്ചു കിടന്നുറങ്ങുന്ന മകനെ പിതാവ് നിരന്തരമായി പീഡനത്തിനിരയാക്കുകയായിരുന്നുവത്രെ. കുട്ടിയുടെ ശരീരഭാഗങ്ങളിൽ കണ്ട മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാവ് മകനെ ഒരുമിച്ചു കിടക്കുന്നതിൽനിന്ന് വിലക്കിയെങ്കിലും നിർബന്ധിച്ച് കൂടെ കിടത്തുകയായിരുന്നുവെന്നു പറയുന്നു. കൗൺസലിങ്ങിനു വിധേയമാക്കിയതോടെയാണ് സംഭവം പുറത്തായത്. കൗൺസലർ ചൈൽഡ് ലൈനിൽ വിവരം നൽകുകയും ചൈൽഡ് ലൈൻ അധികൃതർ പയ്യന്നൂർ പൊലീസിനോട് നടപടിക്ക് നിർദേശിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയെന്ന് തെളിയുകയും പയ്യന്നൂർ സി.ഐ വിനോദ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അർധരാത്രിയോടെ വീട്ടിലെത്തി പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.