സ്വകാര്യവ്യക്തി ബാവലിപ്പുഴ കൈയേറി കൃഷി നടത്തുന്നതായി പരാതി

കേളകം: സ്വകാര്യവ്യക്തി ബാവലിപ്പുഴ കൈയേറി കൃഷി നടത്തുന്നതായി പരാതി. കേളകം ഹിന്ദുസ്ഥാൻ പെേട്രാൾ പമ്പിനു പിറകുവശത്തെ ബാവലിപ്പുഴ ഭൂമി കൈയേറി കൃഷി നടത്തുന്നതായാണ് പരാതി. കേളകം സ്വദേശിനിയും സമീപ താമസക്കാരിയുമായ എ.പി. സാറാമ്മയാണ് കേളകം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, കേളകം എസ്.െഎ എന്നിവർക്ക് പരാതി നൽകിയത്. കൈേയറ്റം തെൻറ ഭൂമിക്കും വീടിനും ഭീഷണിയാണെന്നാണ് ഇവരുടെ പരാതി. പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്നുണ്ടായ തുരുത്താണ് പുറമ്പോക്കുഭൂമിയായി മാറിയത്. ഈ ഭൂമിയിലാണ് സ്വകാര്യവ്യക്തി കൃഷി നടത്തുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് കൈയേറ്റം നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും ആരംഭിച്ചതായി സാറാമ്മ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്പഞ്ചായത്ത്, വില്ലേജ് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.