കണ്ണൂർ: കണ്ണൂരിലെ സോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത എസ്. നായർ കോടതിയിൽ ഹാജരാവാൻ ഉത്തരവ്. കേസിലെ തുടർ നടപടികൾക്കായി ഒക്ടോബർ 17ന് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാവാനാണ് മജിസ്േട്രറ്റ് ഉത്തരവിട്ടത്. കേസിെൻറ വിചാരണ നടന്നുവരുകയാണ്. കണ്ണൂരിലെ നാലു ഡോക്ടർമാരിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച കേസിലെ രണ്ടാം പ്രതിയാണ് സരിത. ബിജു രാധാകൃഷ്ണനാണ് ഒന്നാംപ്രതി. സോളാർ പാനൽ വാഗ്ദാനംചെയ്ത് റിട്ട. ഡി.എം.ഒ ഡോ. പി.കെ. ജനാർദനൻ, ഡോക്ടർമാരായ ഹരീന്ദ്രനാഥ്, സത്യേന്ദ്രൻ നമ്പ്യാർ, ബിനു നമ്പ്യാർ എന്നിവരിൽനിന്ന് നാലു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിെച്ചന്നാണ് കേസ്. ഡോ. ജനാർദനൻ നൽകിയ ഹരജിയിലാണ് സരിതക്കും മറ്റുള്ളവർക്കുമെതിരെ െപാലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ 16ന് സരിതയടക്കമുള്ളവർക്ക് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നെങ്കിലും പ്രതികൾ കുറ്റം നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.