ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്​

കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത പാലാഴിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ച 3.30ഒാടെ കൂത്തുപറമ്പ്--െനടുംപൊയിൽ റൂട്ടിലാണ് അപകടം നടന്നത്. തലശ്ശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന ശ്രേയസ് ബസും ഇടുമ്പയിലേക്ക് പോകുന്ന തീർഥം ബസുമാണ് അപകടത്തിൽപെട്ടത്. തൊക്കിലങ്ങാടിക്കടുത്ത പാലാഴിവളവിലാണ് അപകടം നടന്നത്. ഇരുബസുകളിലുമായി സ്കൂൾ വിദ്യാർഥികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. കോളയാട്ടെ പോൾ ബോബൻ (47), വട്ടോളിയിലെ കെ. ജിജേഷ്, മാനന്തേരിയിലെ കെ.കെ. രാഘവൻ (65), കൊട്ടിയൂരിലെ മേരി െസബാസ്റ്റ്യൻ (60), അമ്പായത്തോടിലെ വത്സജോസ് (55), ചെണ്ടയാട്ടെ സത്യൻ (41), ഡോ. ബിൻസി, ഹമീദ് മൊകേരി (67), കുമാരൻ ചിറ്റാരിപ്പറമ്പ് (63), നാരായണൻ എടയാർ (54) എന്നിവരാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം കൂത്തുപറമ്പ്--െനടുംപൊയിൽ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിനിടയാക്കിയ സ്വകാര്യ ബസുകൾ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.