കണ്ണൂർ: ഏഴാമത് കണ്ണൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതൽ 26വരെ കണ്ണൂരിൽ നടക്കും. ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ല ലൈബ്രറി കൗൺസിൽ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയാണ് ചലച്ചിേത്രാത്സവം സംഘടിപ്പിക്കുന്നത്. നവതരംഗ മലയാള സിനിമയിൽ കേന്ദ്രീകരിച്ചാണ് ഇത്തവണ ചലച്ചിേത്രാത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിൽ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസൻറ് മുഖ്യാതിഥിയാകും. ജില്ല കലക്ടർ മിർ മുഹമ്മദലി ഉപഹാരസമർപ്പണം നിർവഹിക്കും. തുടർന്ന് 6.30ന് മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിധു വിൻസൻറിെൻറ ‘മാൻഹോൾ’ പ്രദർശിപ്പിക്കും. 24ന് വൈകീട്ട് അഞ്ചിന് ടൗൺ സ്ക്വയറിൽ ‘നവതരംഗ മലയാളസിനിമയുടെ വർത്തമാനം’ വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ടി. സുരേഷ് ബാബു മോഡറേറ്ററാവും. സംവിധായകരായ ഷെറി, മനോജ് കാന, കെ.ജെ. സിജു എന്നിവർ സംസാരിക്കും. തുടർന്ന് 6.30ന് കെൻലോച്ച് സംവിധാനംചെയ്ത ‘െഎ, ദാനിയൽ ബ്ലൈക്’ പ്രദർശിപ്പിക്കും. 25ന് വൈകീട്ട് അഞ്ചിന് ‘സമാന്തര സിനിമയുടെ പുതുവഴികൾ’ വിഷയത്തിൽ നടക്കുന്ന സംവാദം ബാലകൃഷ്ണൻ കൊയ്യാൽ നിയന്ത്രിക്കും. എൻ.പി. സജീഷ്, പ്രതാപ് ജോസഫ്, ഷിജു ബാലഗോപാൽ എന്നിവർ സംബന്ധിക്കും. തുടർന്ന് 6.30ന് കിം കി ദുക് സംവിധാനംചെയ്ത ‘ദി നെറ്റ്’ പ്രദർശിപ്പിക്കും. 26ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം ടൗൺ സ്ക്വയറിൽ ബൽറാം മട്ടന്നൂർ ഉദ്ഘാടനംചെയ്യും. വൈകീട്ട് 6.30ന് മൊഹ്സിൻ മഖ്മൽബഫ് സംവിധാനംചെയ്ത ജോർജിയൻ സിനിമ ‘ദി പ്രസിഡൻറ്’ പ്രദർശിപ്പിക്കും. ജില്ല സ്പോർട്സ് കൗൺസിൽ ഹാളിലാണ് പകൽസമയങ്ങളിലെ പ്രദർശനം. ദിവസം, സിനിമ, സമയം എന്ന ക്രമത്തിൽ: മാർച്ച് 24: നീലക്കുയിൽ (മലയാളം^പി. ഭാസ്കരൻ, രാമു കാര്യാട്ട്)^10.00, സ്വയംവരം (മലയാളം^അടൂർ ഗോപാലകൃഷ്ണൻ)^2.30. മാർച്ച് 25: വാസ്തുഹാര (മലയാളം^ജി. അരവിന്ദൻ)^10.00, ദി അൺനേമ്ഡ് (ബംഗ്ലാദേശ്^താഖിർ അഹമ്മദ്)^12.00, പിറവി (മലയാളം^ഷാജി എൻ. കരുൺ)^2.30. മാർച്ച് 26: ചെറിയാച്ചെൻറ ക്രൂരകൃത്യങ്ങൾ (മലയാളം^ജോൺ അബ്രഹാം)^10.00, പാർച്ച്ഡ് (ഹിന്ദി^ലീന യാദവ്)^12.00, ട്രാഫിക് (മലയാളം^രാജേഷ് പിള്ള)^2.30. വാർത്താസമ്മേളനത്തിൽ പ്രസ്ക്ലബ് പ്രസിഡൻറ് കെ.ടി. ശശി, പ്രസ്ക്ലബ് ഫിലിം സൊൈസറ്റി സെക്രട്ടറി യു.പി. സന്തോഷ്, ഷിജിത്ത് കാട്ടൂർ, പ്രശാന്ത് പുത്തലത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.