രേഖകൾ നശിപ്പിച്ച കേസ്: എംപ്ലോയീസ് യൂനിയൻ നേതാക്കളെ വെറുതെവിട്ടു

കണ്ണൂർ: 2013 ജനുവരിയിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രേക്ഷാഭത്തിെൻറ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ നടന്ന സമരത്തിൽ പണിമുടക്കിലേർെപ്പട്ട എംേപ്ലായീസ് യൂനിയൻ നേതാക്കളെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. നേതാക്കളായ പി.ജെ. സാജു, കെ.പി. സുധീർചന്ദ്രൻ, എം. രാമചന്ദ്രൻ, വിജയൻ അടുക്കാടൻ, മനു ബാലകൃഷ്ണൻ എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വെറുതെ വിട്ടത്. സമരത്തിെൻറ മറവിൽ സംഘടനാവൈരം കാരണമായി ഒൗദ്യോഗിക രേഖകൾ നശിപ്പിച്ചുവെന്നും ഒരു സിൻഡിക്കേറ്റ് അംഗം നൽകിയ കത്ത് കീറിക്കളഞ്ഞുവെന്നും കാണിച്ച് സൂരജ് എന്ന ജീവനക്കാരനാണ് കണ്ണപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തു. എന്നാൽ, ജില്ല കോടതിയിൽനിന്ന് മുൻകൂർജാമ്യം നേടി നേതാക്കൾ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. വിചാരണക്കിെട സാക്ഷിയായി ഹാജരായ സിൻഡിക്കേറ്റ് അംഗം പരാതിയിൽ പറയുന്ന തരത്തിലുള്ള സംഭവമുണ്ടായിട്ടില്ലെന്നും പരാതിക്കാരെൻറ കൈയിൽ അങ്ങനെ ഒരു കത്ത് നൽകിയില്ലെന്നും കോടതിമുമ്പാകെ മൊഴിനൽകി. സമരകാലത്ത് രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ഡോ. പി.ടി. ജോസഫും ആരോപിക്കപ്പെട്ട സംഭവങ്ങൾ സർവകലാശാലയിൽ ഉണ്ടായിട്ടില്ലെന്ന് മൊഴിനൽകി. ഇതോടെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കള്ളക്കേസിൽ കുടുക്കി സംഘടനാനേതാക്കളെ നിഷ്ക്രിയരാക്കാനുള്ള വലതുസംഘടനകളുടെ ശ്രമങ്ങൾേക്കറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് എംേപ്ലായീസ് യൂനിയൻ നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.