കണ്ണൂർ: വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകിയവർക്ക് സ്ഥിരം ജോലി നൽകാതെ കരാറടിസ്ഥാനത്തിൽ ജോലിനൽകുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ഇന്നലെ രാവിലെയാണ് ഒരുകൂട്ടം ഉദ്യോഗാർഥികൾ കിയാലിെൻറ വഞ്ചനക്കെതിരെ പ്രതിഷേധിച്ചത്. കിയാൽ അധികൃതരുടെ അറിയിപ്പനുസരിച്ച് ഇന്നലെ മസ്കോട്ട് ബീച്ച് റിസോർട്ടിൽ ഇൻറർവ്യൂവിെനത്തിയവരാണ് കരാർജോലിയാണെന്നറിഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിമാനത്താവളത്തിലെ മികച്ചജോലികളിൽ കിയാൽ അധികൃതർ സ്വന്തക്കാരെയും മറ്റും തിരുകിക്കയറ്റിയതായാണ് സ്ഥലം വിട്ടുനൽകിയവരുടെ ആരോപണം. ഇൻറർവ്യൂവിനായെത്തിയ എയർഇന്ത്യ സാറ്റ് എന്ന പൊതുമേഖലാ പങ്കാളിത്തത്തോടെയുള്ള സ്ഥാപനത്തിെൻറ മേലധികാരികൾ ഉദ്യോഗാർഥികളോട് ബിരുദം ആവശ്യമാണെന്നറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഇതോടെ കിയാൽ അധികൃതർ ഇൻറർവ്യൂ നടക്കുന്ന സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഇൻറർവ്യൂവിൽനിന്ന് വിട്ടുനിന്നു. വിവരമറിഞ്ഞ് കിയാലിെല ഒരുദ്യോഗസ്ഥൻ സംഭവസ്ഥലത്തെത്തി വിശദീകരണം നൽകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗാർഥികൾ തൃപ്തരായില്ല. തുടർന്ന് ഇൻറർവ്യൂ ബഹിഷ്കരിച്ച് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു. ഇവരെ പൊലീസ് കലക്ടറേറ്റ് പടിക്കൽ തടഞ്ഞു. വിവിധ യുവജന സംഘടനാ നേതാക്കളായ റിജിൽ മാക്കുറ്റി, വി. സജീവൻ, സുദീപ് ജെയിംസ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പ്രകാശ്ബാബു, വൈശാഖ് എന്നിവർ സംസാരിച്ചു. സമരത്തിെൻറ തുടർച്ചയെന്നോണം ഇന്ന് മട്ടന്നൂരിലെ കിയാൽ ഒാഫിസ് ഉദ്യോഗാർഥികൾ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിയാൽ ഉദ്യോഗസ്ഥരെ വിമാനത്താവള പദ്ധതിപ്രദേശത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഉദ്യോഗാർഥികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. നൂറ്റി എൺപതോളം കുടുംബങ്ങളാണ് വിമാനത്താവള പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയത്. സ്ഥലം വിട്ടുനൽകിയപ്പോൾ കിയാൽ നൽകിയ ഉറപ്പുപ്രകാരം, സ്ഥിരം ജോലി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 180 കുടുംബങ്ങളിൽനിന്നുള്ള 131 പേരാണ് ഇന്നലെ കണ്ണൂരിൽ നടന്ന ഇൻറർവ്യൂവിൽ പെങ്കടുക്കാനെത്തിയത്. ഇൻറർവ്യൂ സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവരുമുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.