കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. ഉളിയത്തടുക്ക പുളിക്കൂരിലെ പി.എഫ്. അബ്ദുൽ ഖാദറിെൻറ മകൻ മുഹമ്മദ് ബാസിത്ത് (24) ആണ് മരിച്ചത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിെൻറ മാനേജറായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. അണങ്കൂരില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും ടെലിഫോണ്‍ പോസ്റ്റിലും ഇടിച്ചശേഷം സമീപത്തെ ചെങ്കല്‍ഭിത്തിയും കമ്പിവേലിയും തകർത്ത് കാർ കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. കാറിെൻറ മുൻഭാഗം പൂർണമായി തകർന്നു. ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവർ ഓടിയെത്തി ഡോര്‍ തുറന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സെത്തി കാറിനകത്തെ എയര്‍ബാഗുകൾ പൊട്ടിച്ചാണ് യുവാവിനെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കാറിലുണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ച് കാറിെൻറ ഉടമയുമായി ബന്ധപ്പെട്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. രണ്ട് ദിവസം മുമ്പ് കുടുംബസമേതം നോമ്പുതുറക്ക് പോകാനുണ്ടെന്ന് പറഞ്ഞ് കാർ വാങ്ങിയതായിരുന്നു. ഉമ്മ: ഫൗസിയ. സഹോദരങ്ങള്‍: ശിഹാബ്, ഫവാസ് (ഇരുവരും ബഹ്‌റൈന്‍), ഷാഹുല്‍ ഹമീദ്, ഷായിദ, ഷഹറാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.