മട്ടന്നൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം: മാധ്യമങ്ങളിൽ പരസ്യം: പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് ചെയര്‍മാെൻറ രൂക്ഷവിമര്‍ശനം മട്ടന്നൂർ: മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ നഗരസഭ പുതുതായി നിര്‍മിച്ച ഷോപ്പിങ് മാളിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം നല്‍കിയതിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്ക് ചെയര്‍മാെൻറ രൂക്ഷവിമര്‍ശനം. വിവിധ മാധ്യമങ്ങൾക്ക് പരസ്യത്തിന് 1,05,050 രൂപ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ മൂന്നാമത്തെ അജണ്ട. ഇത്രവലിയ തുക പരസ്യത്തിന് അനുവദിക്കാന്‍ കഴിയില്ലെന്ന് സെക്രട്ടറി കുറിപ്പെഴുതിയതായിരുന്നു ചെയര്‍മാനെ രോഷംകൊള്ളിച്ചത്. അഞ്ചു ബൃഹത്പദ്ധതികളാണ് ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനത്തിെൻറ ഭാഗമായി നടന്നതെന്നും പരിപാടികളുടെ നടത്തിപ്പും മറ്റും നഗരസഭ സെക്രട്ടറിയുമായി ആലോചിച്ചാണ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു. പരസ്യത്തിനും മറ്റുമായി പ്രധാനമായും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയാണ് ചെയ്തത്. സെക്രട്ടറി തന്നെ വേട്ടയാടാനുള്ള അവസരം ഉണ്ടാക്കി. നഗരസഭ മൂന്നാം ഗവൺമെൻറാണെന്ന സത്യം ചില ഉദ്യോഗസ്ഥര്‍ക്കും എൻജിനീയര്‍മാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറിയുടെ കുറിപ്പ് ഭരണസമിതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 22നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ പുതിയ ഷോപ്പിങ്മാൾ ഉദ്ഘാടനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.