കാസർകോട്: നഗരസഭയുടെ ഒാവുചാലിെൻറ മുകളിൽ ഹോട്ടലിെൻറ പടവുകൾ നിർമിച്ചുള്ള കൈയേറ്റം അധികൃതർ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി കൈയേറ്റം ഒഴിവാക്കാൻ നഗരസഭ അധികൃതർ എത്തിയെങ്കിലും ഒരുവിഭാഗത്തിെൻറ എതിർപ്പുമൂലം നടന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, പി.കെ. രതീഷ്, നഗരസഭ സെക്രട്ടറി കെ. അഭിലാഷ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിെൻറ മുൻഭാഗം പൊളിച്ചുനീക്കി. നഗരത്തിലെ ഒാട വൃത്തിയാക്കുന്നതിനായി സ്ലാബ് മാറ്റുേമ്പാഴായിരുന്നു കൈയേറ്റം ശ്രദ്ധയിൽപെട്ടത്. ഒാവുചാലിൽ ലോഡ്ജുകൾ, ഹോട്ടലുകൾ, ഒാഡിറ്റോറിയം എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഒഴുക്കുന്നതും ശ്രദ്ധയിൽപെട്ടു. ഇതിനെതിരെ കർശന നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചു. ഒാവുചാലിലേക്കുള്ള മലിനജലത്തിെൻറ പൈപ്പുകൾ നീക്കംചെയ്യണമെന്ന് നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.