നാലുവരിപ്പാതകളില്‍ വെള്ളപ്പൊക്കം

മംഗളൂരു: നാലുവരിയായി വികസിപ്പിച്ച ദേശീയപാത 66ലും 75ലും വെള്ളക്കെട്ട് ഗതാഗതപ്രശ്നം സൃഷ്ടിക്കുന്നു. തിരക്കേറിയ ബി.സി റോഡിനും സൂറത്കലിനുമിടയില്‍ പലയിടത്തും പാത കുളമായി. ദേശീയപാത 75ല്‍ ബി.സി റോഡിനും നന്തൂര്‍ ജങ്ഷനുമിടയില്‍ 20 കി.മീറ്ററിലും ദേശീയപാത 66ല്‍ നന്തൂറിനും സൂറത്കല്‍ എന്‍.ഐ.ടി.കെക്കുമിടയില്‍ 19 കിലോമീറ്ററിലും മഴക്കാലമായതോടെ വിവിധസ്ഥലങ്ങളില്‍ വന്‍തോതില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. കുളൂരിനും വ്യവസായ എസ്റ്റേറ്റ് മേഖലയായ ബൈക്കമ്പാടിക്കുമിടയില്‍ വെള്ളക്കെട്ടാണ്. നാലുവരിപ്പാതയുടെ പേരില്‍ വാഹനങ്ങളില്‍നിന്ന് ദേശീയപാത അതോറിറ്റി ഭീമമായ തുക ചുങ്കംപിരിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍നിന്ന് ഓരോ ടിക്കറ്റിനും മൂന്നു രൂപ നിരക്കില്‍ സര്‍ചാര്‍ജും ഈടാക്കുന്നു. എന്നാല്‍, വെള്ളം കയറുന്നസ്ഥലങ്ങളില്‍ മഴയെത്തുംമുമ്പെ മണ്ണിടുക മാത്രമാണ് ദേശീയപാത അതോറിറ്റി ചെയ്തത്. കനത്തമഴയില്‍ മണ്ണ് ഒഴുകിപ്പോവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.