ഖത്തർ ​പ്രതിസന്ധി: പരിഹാരത്തിന്​ വഴി തെളിയുന്നു

ഖത്തർ പ്രതിസന്ധി: പരിഹാരത്തിന് വഴി തെളിയുന്നു റിയാദ്/ദുബൈ: ഖത്തറുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആറു വിശാല തത്ത്വങ്ങളുമായി സൗദി സഖ്യരാജ്യങ്ങൾ. ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക് പരിഹാരംകാണാനുള്ള സാധ്യത വർധിച്ചു. നേരത്തെ, ഖത്തറിന് മുന്നിൽവെച്ച 13 ഇന ആവശ്യങ്ങളേക്കാൾ പുതിയ ആറു വിശാല തത്ത്വങ്ങൾക്കാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ഉൗന്നൽ നൽകുന്നതെന്ന് അബൂദബിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ നാഷനൽ' റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെയും െഎക്യരാഷ്്്ട്ര സഭയുടെയും പിന്തുണയോടെ കുവൈത്തി​െൻറ നേതൃത്വത്തിൽ അനുരഞ്ജനശ്രമങ്ങൾ മുന്നോട്ടുപോകുന്നതിനിടയിലാണ് നാലു രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്. ഇൗ ആറു തത്ത്വങ്ങൾ അനുസരിക്കാതെ ഖത്തറിന് മുന്നോട്ടുപോകാനാവില്ലെന്ന് െഎക്യരാഷ്ട്രസഭയിലെ സൗദി അറേബ്യ ഉൾപ്പെടെ സ്ഥിരം പ്രതിനിധികൾ അറിയിച്ചതായി സൗദിയിലെ അറബ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു. ജൂലൈ അഞ്ചിന് കൈറോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗതീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് ആറു തത്ത്വങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് സൗദിയുടെ യു.എൻ അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞതായി പത്രം വ്യക്തമാക്കി. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായ നിലപാട് സ്വീകരിക്കുക, അത്തരം സംഘങ്ങൾക്ക് ധനസഹായവും സുരക്ഷിത താവളവും നൽകുന്നത് ഒഴിവാക്കുക, വിദ്വേഷ പ്രചാരണവും അക്രമങ്ങൾക്കുള്ള പ്രോത്സാഹനവും അവസാനിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടുന്നതാണ് തത്ത്വങ്ങൾ. ഇവയുടെ നടപ്പാക്കലും നിരീക്ഷണവും നിർബന്ധമാണ്. അതിനായി ചർച്ചകളാകാം. ഇവ അംഗീകരിക്കാൻ ഖത്തറിന് താരതമ്യേന എളുപ്പമായിരിക്കുമെന്നും മുഅല്ലിമി കൂട്ടിച്ചേർത്തു. 'വിദൂര സൗഹൃദ'ങ്ങളല്ല, അയൽരാജ്യങ്ങളുമായുള്ള ബന്ധമാണ് ഖത്തറി​െൻറ ഭാവി നിർണയിക്കുക. മേഖലയിൽ നിർമാണാത്മകമായ പങ്ക് വഹിക്കാനാണെങ്കിൽ തുർക്കിയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, സൈനികസാന്നിധ്യം കൊണ്ട് ഒരു ഗുണവുമില്ല. അറബ് ലോകത്തിൽ തുർക്കിയുടെ പ്രതിച്ഛായയെ അതു ബാധിക്കുമെന്നും മുഅല്ലിമി പറഞ്ഞു. പ്രശ്നപരിഹാരത്തിന് അമേരിക്ക ക്രിയാത്മകമായ പങ്കാണ് വഹിക്കുന്നതെന്നും നിലവിൽ പന്ത് ഖത്തറി​െൻറ കോർട്ടിലാണെന്നും യു.എ.ഇയുടെ അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി റീം അൽ ഹാശ്മി സൂചിപ്പിച്ചു. ജൂൺ അഞ്ചിനാണ് ഭീകരബന്ധം ആരോപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നാലു രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഖത്തറിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് കുവൈത്തി​െൻറ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമമാരംഭിച്ചു. നിസ്സഹകരണം പ്രഖ്യാപിച്ച രാജ്യങ്ങൾ ജൂൺ 23നാണ് അൽ ജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുടെ പട്ടിക ഖത്തറിന് കൈമാറിയത്. എന്നാൽ, ഇത് അംഗീകരിക്കാൻ ഖത്തർ വിസമ്മതിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.