നടിയെ ആക്രമിച്ച കേസ്: ഏഴാംപ്രതി റിമാൻഡിൽ

നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ ഏഴാം പ്രതിയായ താനൂർ സ്വദേശി ഇംറാൻ ഖാനെ ആലുവ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കുവേണ്ടി അഭിഭാഷകൻ ഇസ്മായിൽ നൽകിയ ജാമ്യഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. പൾസർ സുനിക്ക് ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചുനൽകിയ വിഷ്ണുവും ഇംറാനും മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് റിമാൻഡ് കാലാവധി കഴിഞ്ഞ ശേഷം കാക്കനാട് കോടതിയിൽ എത്തിച്ചപ്പോൾ തനിക്ക് ഒരു മൊബൈൽ ഫോൺ വേണമെന്ന് വിഷ്ണു ഇംറാനോട് ആവശ്യപ്പെടുകയായിരുന്നു. തെൻറ കൈവശം ഫോണില്ലെന്നും സിം നൽകാമെന്നും പറഞ്ഞ് കോയമ്പത്തൂരിൽനിന്ന് 300 രൂപക്ക് വാങ്ങിയ സിം കാർഡ് നൽകിയത്രെ. ഇത് ജയിലിൽ കിടക്കുന്ന പ്രതിക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.